2/03/2009

കണ്ടത്‌ കണ്ണെഴുത്താക്കി കേട്ടത്‌ തോടയിലരക്കാക്കി മിണ്ടാതേം പറയാതേം ഒരു ഭാഗത്ത്‌ കുത്തിയിരുന്നോളും എന്നു ധരിച്ചാവും അതിനു പറ്റിയ പേരുമിട്ട്‌ ഒരിടത്തിരുത്തിയത്‌.. .ഒരു വിക്രമാദിത്യന്‍ വരുമെന്നും, 'ഇവളോ അനങ്ങുന്നില്ല നിങ്ങളെങ്കിലും ഒരു കഥപറയെന്റെ കമ്പിറാന്തലേ, കഞ്ചുകമേ, തിരശ്ശീലക്കോറത്തുണിയേ' എന്നൊക്കെ കരയുമെന്നും. ഒടുക്കം ഒരു നുണക്കഥ പറഞ്ഞു പറ്റിക്കാന്‍ നോക്കുമ്പോള്‍ 'നീ ചുമ്മാകേറിയങ്ങു മിണ്ടിക്കോണേ എന്റെ ചുന്തരിക്കോതേ, പുത്തിക്കട്ടേ... ' എന്നും അനുഗ്രഹിച്ച്‌ മാമുതന്നു പേരിട്ടിരുത്തിയോരു പോയി. ആ പോയദന്നെ. പിന്നെ ഒരു വിക്രമനും ഈ വഴി തിരിഞ്ഞു നോക്കിയിട്ടില്ല. 'കാത്തിരുന്ത്‌ കാത്തിരുന്ത്‌ കാലങ്ങള്‍ പോകുതടീ.. ' എന്നു സിലിമാപ്പടത്തിന്റെ സ്റ്റൈലില്‍ കരയാനൊന്നും മനസ്സില്ലാത്തതുകൊണ്ടും പേരിനെ അന്വര്‍ഥമാക്കുന്നവിധം ഊമയായിരുന്ന് പേരിട്ടവരോടുള്ള കടപ്പാട്‌ ഒടുക്കേണ്ട ആവശ്യമുണ്ടെന്നു തോന്നാത്തതുകൊണ്ടും, 'എങ്കിലോ പണ്ട്‌... എന്നു മെല്ലെ തുടങ്ങിക്കളയാമെന്നു വെച്ചു.
ന്നാപ്പിന്നെ തൊടങ്ങ്വല്ലേ കൂട്ടരേ?.. .
?

No comments:

Post a Comment